Wednesday, August 29, 2012

അണ്ണാജിയുടെയും രണ്ടു ഉണ്ണാമന്മാരുടെയും ലക്ഷ്യം തെറ്റിയ ഉണ്ണാവൃതങ്ങള്‍..

ടു ജി സ്പെക്ട്രം അഴിമതിയും സമാന സംഭവങ്ങളും പൊതു സമൂഹത്തില്‍ പ്രൌഡ ഗംബീരമായ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിമരുന്നിട്ട ഒരു സവിശേഷ ഘട്ടത്തില്‍ ആണ് അണ്ണാ ഹസരെയെന്നൊരു പടു വൃദ്ധന്‍റെ ഉള്ളിന്റെയുള്ളില്‍ ജ്വലിച്ചു നില്‍ക്കുന്നൊരു യുവ ധീരനെ നൂറ്റി ഇരുപത് കോടി ജനങ്ങളില്‍ മഹാ ഭൂരിപക്ഷത്തിനും സുപരിചിതമായത്.അണ്ണാജിയുടെ പൂര്‍വ കാല ചെയ്തികളില്‍ മതിപ്പും സംതൃപ്തിയും രേഖപ്പെടുത്തിയ ആള്‍ ഇന്ത്യ ബുജികള്‍ അക്കാലത്ത് തന്നെ അണ്ണാജിയെ ചുറ്റി പറ്റി നടന്നിരുന്ന കിരണ്‍ ബേധിയെയും അരവിന്ദ് കേജ്രിവാളിന്റെയും നിലപാടുകളില്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അഴിമതി പ്രളയത്തില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ സ്വയം ഇറങ്ങി തിരിച്ച മാലാഖമാരെ പരിരക്ഷിക്കാനും അത്തരം വിമര്‍ശനങ്ങളെ തള്ളിക്കളയാനും മുന്‍പന്തിയില്‍ നിന്നിരുന്നത് അദ്വാനിയും കൂട്ടരും തന്നെ ആയിരുന്നു.പ്രതിപക്ഷം എന്ന മോഹഭംഗം നേരിടുന്നവര്‍ക്കുള്ള കസേരയില്‍ അന്ജെട്ടു കൊല്ലമായി തളര്‍ന്നു ഇരിക്കുന്ന ബി ജെ പി നേതാക്കളെ അക്കാര്യത്തില്‍ കുറ്റം പറയുന്നതില്‍ യുക്ത്യുമില്ല..വെള്ളത്തില്‍ മുങ്ങി ചാവാന്‍ പോകുന്നവര്‍ ഈര്ക്കിളി കിട്ടിയാല്‍ പിടിച്ചു കയരാനല്ലേ ശ്രമിക്കൂ..
                   ഇന്ത്യ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ഉന്നര്‍ന്നു പ്രവര്‍ത്തിച്ച ആ കാലഘട്ടത്തില്‍ രാജ്യമോന്നടങ്കം അണ്ണായോടും സഹ പ്രവര്‍ത്തകരോടും അനുഭവം പ്രകടിപ്പിച്ചു പ്രക്ഷോപങ്ങളില്‍ പങ്കാളികളായി .പല മാന്യ ദേഹങ്ങളും അനുയായി പരിവാരങ്ങളെയും കൂട്ടി ഗ്ലാമര്‍ പരിവേഷത്തോടെ സങ്ങടിപ്പിക്കപ്പെട്ട ദല്‍ഹിയിലെ സമര പന്തലില്‍ മുന്‍ നിരയില്‍ തന്നെ സീട്ടുറപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങി.അന്താരാഷ്ട്ര മാനം വരെ കൈ വന്ന ആ സുവര്‍ണ്ണ ഘട്ടത്തില്‍ ദുബായില്‍ പോലും അണ്ണാ അനുകൂല പ്രകടനം നടന്നു.ദുബായിലെ മംസാര്‍ ബീച്ചില്‍ നിന്നും ഇരുനൂറോളം അണ്ണാ അനുകൂലികള്‍ മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തുകയും ദുബായ് പോലിസ് മുഴുവന്‍ അണ്ണാമാരെയും അറെസ്റ്റ്‌ ചെയ്തതും ഞാന്‍ ഓര്‍ക്കുന്നു..
                   ഏതായാലും അതിന്‍റെ മറവില്‍ ധാരാളം ഉപരി വര്‍ഗക്കാര്‍ മന്ത്രി കസേര സ്വപ്നം കാണാന്‍ ശീലിച്ചു.അങ്ങനെയാണ് വടക്കന്‍ ഇന്ത്യയുടെ മുക്ക് മൂലകളില്‍ ഉന്നത പരിചാതനായ് കഴിഞ്ഞു കൂടിയിരുന്ന അരവിന്ദ് കേജ്രിവാളും,റിടയര്‍മെന്റിനു ശേഷം പറയാന്‍  തക്ക വേലയോന്നുമില്ലാതെ കുത്തിയിരിക്കുകയായിരുന്ന കിരണ്‍ ബെദിക്കും ഫേസ് വാഷ്‌ നടത്തി ചാനല്‍ മുറികളില്‍  സജീവമായി പ്രതിഷ്ടക്കും അതുവഴി അഷ്ടിക്കും വകയായത്.
                 അണ്ണായുടെ ഉണ്ണാവ്രതം വെറും പഴങ്കഞ്ഞിയുടെ അവസ്ഥയിലേക്ക് പരിണമിച്ചപ്പോള്‍ തന്നെ സഖ്യ ഉണ്ണാമന്മാരില്‍ രൂക്ഷമായ ചേരിതിരിവ്‌ പ്രകടമായിരുന്നു.അണ്ണായേക്കാള്‍ വലിയ ഉണ്ണാമാന്‍ ആകാനുള്ള പരസ്പര മാല്സര്യതിനിടയില്‍ കിരണ്‍ ബേദിയും അരവിന്ദ് കേജ്രിവാളും പലവട്ടം വ്യത്യസ്ത ദ്രുവങ്ങളില്‍ അണി നിരന്നു...അങ്ങനെ നിരാഹാര സമരം നിരന്തര രാംലീല പ്രഹേളികയായി അധപതിച്ചതോടെ നൂറ്റി ഇരുപത് കോടിയുടെ പ്രതീക്ഷകള്‍ വീണ്ടും സ്പെക്ട്രം കണക്കെ കറങ്ങാന്‍ തുടങ്ങി.തങ്ങളുടെ മനസ്സിനെ തീവ്രമായി അഭിലഷിച്ചിട്ടുള്ള അധികാര മോഹത്തിന്റെ കഥന കഥ ജനങ്ങളോട് തുറന്ന് പറയേണ്ടി വന്ന ഗതികേടിലെക്കാന് അണ്ണായെയും സംഗതെയും ഈ ഒരു പര്യവസാനം കൊണ്ടെത്തിച്ചത്..അപകടം മണത്ത നിരവധി ഭൂഷന്മാര്‍ അപ്പോഴേക്കും അണ്ണായെ കൈ വിട്ടിരുന്നു.ഈ തുറന്ന് പറച്ചിലിനെ തുടര്‍ന്ന് നഷ്ടപ്പെട്ട പൊതുജന പിന്തുണ തിരിച്ചു കിട്ടാനുള്ള ചീപ് തന്ത്രമായി മാത്രമേ കേജ്രിവാലിന്റെ നേത്രത്വത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി,പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടെ വീടുകളിലേക്ക് സംയുക്ത പ്രകടനത്തെ കാണേണ്ടതുള്ളൂ.പ്രകടനത്തില്‍ ബി ജെ പി  നേതാവിന്റെ വീട് കൂടി ഉള്‍പെടുത്തിയാല്‍ തങ്ങള്‍ ബി ജെ പി പക്ഷക്കാരാനെന്നുള്ള ജനങ്ങളുടെ തെറ്റിധാരണയില്‍ അല്പം മാറ്റം സൃഷ്ടിക്കാം എന്നും അത് വഴി നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടും ആര്ജിചെടുക്കാം എന്നുള്ള കണക്കു കൂട്ടലിലാണ് ആ ചടങ്ങും പതിവ് പോലെ സങ്ങടിപ്പിക്കപ്പെട്ടത്.
               അതെ സമയം തുടക്കം മുതല്‍ തങ്ങളെ അനുകൂലിച്ചു വരുന്ന ബി ജെ പി സഖാക്കളെ കൂടെ നിര്‍ത്താനുള്ള ഒരു ഉപായമെന്നോണം കിരണ്‍ ബേദി ഭിന്ന നിരയില്‍ അണി നിരക്കുന്നതായും അഭിനയിച്ചു.....മനസ്സിലായില്ലേ ...ബി ജെ പി യെ മുഷിപ്പിക്കാനും വയ്യ ..എന്നാല്‍ തങ്ങള്‍ ബി ജെ പി പക്ഷക്കരല്ലെന്നു വേറെ ഒരു പക്ഷത്തെ ബോധിപ്പിക്കുകയും ചെയ്യാം..ഈ ഉണ്ണാമാന്മാരുടെ ഒരു ബുദ്ധി....അണ്ണാജീ ...കേജ്രിവാള്‍ജീ, ബേദിജീ ..നമിച്ചിരിക്കുന്നു ......നമോവാകം....
                           

No comments:

Post a Comment